ന്യൂ ഡല്‍ഹി: ( www.truevisionnews.com ) പരിപ്പ് കറിക്ക് ദുര്‍ഗന്ധമെന്ന് ആരോപിച്ച് ക്യാൻ്റീൻ ജീവനകാരൻ നേരെ ശിവസേന എംഎല്‍എയുടെ മർദ്ദനം. ബുള്‍ധാന എംഎല്‍എ സഞ്ജയ് ഗെയ്ക്ക്‌വാദാണ് എംഎല്‍എ ക്യാന്റീനിലെ ജീവനക്കാരനെ മര്‍ദ്ദിച്ചത്. പരിപ്പിന് സ്വാദില്ലായെന്നും ദുര്‍ഗന്ധമുണ്ടെന്നും ആരോപിച്ചായിരുന്നു മര്‍ദ്ദനം.
മർദ്ദനത്തിൻ്റെ വീഡിയോ പുറത്ത് വന്നതോടെ വലിയ വിവാദമാണ് ഉയർന്നിരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ തനിക്ക് ഖേദമൊന്നുമില്ലെന്ന് സഞ്ജയ് ഗെയ്ക്ക്‌വാദ് പ്രതികരിച്ചു. താന്‍ രണ്ട് തവണ താക്കീത് നല്‍കിയിട്ടും ഭക്ഷണം മോശമായി തന്നെയാണ് നല്‍കിയതെന്നും പല തവണ ഭക്ഷണത്തില്‍ മുടി കണ്ടിട്ടുണ്ടെന്നുമാണ് എംഎല്‍എയുടെ ആരോപണം.
.gif)

നേരത്തെയും സഞ്ജയ് ഗെയ്ക്ക്‌വാദ് വിവാദത്തിൽപ്പെട്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ നാക്ക് വെട്ടുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കാമെന്ന് സഞ്ജയ് ഗെയ്ക്ക്‌വാദ് പ്രഖ്യാപിച്ചിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴി വെച്ചിരുന്നു.
അതേസമയം വിതരണം ചെയ്യുന്ന പാലിൽ തുപ്പിയതിന് പാൽക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ സിസിടിവിയിൽ സംഭവം കണ്ടതിനെ തുടർന്ന് ഉപഭോക്താവ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിച്ചു. ഗോമതി നഗറിലെ ഒരു താമസക്കാരനാണ്, പപ്പു എന്നറിയപ്പെടുന്ന മുഹമ്മദ് ഷെരീഫ് എന്ന പാൽക്കാരൻ തന്റെ വീട്ടിൽ പാൽ കൊടുക്കുന്നതിന് മുമ്പ് പാലിൽ തുപ്പുന്നത് സിസിടിവിയിൽ കണ്ടത്.
പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട് അയാളെ ചോദ്യം ചെയ്തുവരികയാണെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ബ്രിജേഷ് തിവാരി പിടിഐയോട് പറഞ്ഞു. ഗോമതി നഗറിലെ വിനയ് ഖണ്ഡ് നിവാസിയായ ലവ് ശുക്ല എന്നയാണ് പരാതി നൽകിയത്. അദ്ദേഹം ഉടൻ തന്നെ ഗോമതി നഗർ പോലീസ് സ്റ്റേഷനിൽ ഷെരീഫിനെതിരെ പരാതി നൽകി.
സെപ്റ്റംബറിൽ, സഹാറൻപൂർ ജില്ലയിലെ ഒരു ഭക്ഷണശാലയിൽ റൊട്ടി തയ്യാറാക്കുന്നതിനിടെ പാചകക്കാരൻ തുപ്പുന്നതായി കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗാസിയാബാദ് ജില്ലയിലെ ജ്യൂസ് വിൽപ്പനക്കാരനെ ഉപഭോക്താക്കൾക്ക് മൂത്രത്തിൽ കലർത്തിയ പഴച്ചാറുകൾ നൽകിയതും വിവാദമായി.
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഭക്ഷണത്തിൽ മനുഷ്യ വിസർജ്ജ്യമോ മറ്റ് വൃത്തിഹീനമായ വസ്തുക്കളോ ചേർത്ത് മായം ചേർക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സിസിടിവികൾ നിർബന്ധമാക്കാനും അദ്ദേഹം നിർദ്ദേശിച്ചിരുന്നു.
എല്ലാ ഭക്ഷണ കേന്ദ്രങ്ങളിലും ഓപ്പറേറ്റർമാർ, ഉടമസ്ഥർ, മാനേജർമാർ എന്നിവരുടെ പേരും വിലാസവും നിർബന്ധമായും പ്രദർശിപ്പിക്കണമെന്നും പാചകക്കാരും വെയിറ്റർമാരും മാസ്കുകളും കയ്യുറകളും ധരിക്കണമെന്നും ആദിത്യനാഥ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
Shivsena MLA assaults canteen employee for allegedly smelling dal curry
