'രാത്രി പത്തുമണിയോടെ നിലവിളി ശബ്ദം കേട്ടു, ഓടിയെത്തിയപ്പോൾ കണ്ടെത് കത്തിക്കരിഞ്ഞ മൃതദേഹമെന്ന് പ്രദേശവാസികാൾ '; ഷീജയുടെ മരണത്തിൽ ദുരൂഹത?

'രാത്രി പത്തുമണിയോടെ നിലവിളി ശബ്ദം കേട്ടു, ഓടിയെത്തിയപ്പോൾ കണ്ടെത് കത്തിക്കരിഞ്ഞ മൃതദേഹമെന്ന് പ്രദേശവാസികാൾ '; ഷീജയുടെ മരണത്തിൽ ദുരൂഹത?
May 16, 2025 09:40 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) കൈമനത്ത് ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു . കരുമം സ്വദേശി ഷീജയാണ് മരിച്ചത്. ബന്ധുവാണ് മൃതദേഹം തിരിച്ചറിഞ്ഞത്.മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഷീജ സുഹൃത്തിനൊപ്പം താമസിച്ചുവരികയായിരുന്നെന്നും ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഷീജയെ രണ്ടുദിവസത്തിനു മുൻപാണ് അവസാനമായി കണ്ടതെന്നും മൃതദേഹം കണ്ടെത്തിയതിന് സമീപമാണ് സുഹൃത്തിന്‍റെ വീടെന്നും കുടുംബം പറയുന്നു.

അമൃതാന്ദമയി ആശ്രമത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് ചുറ്റും നിരവധി വീടുകളുമുണ്ട്. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രി പത്തുമണിയോടെ നിലവിളി ശബ്ദം കേട്ടുവെന്നും ഓടിയെത്തിയപ്പോൾ കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടതെന്നും പ്രദേശവാസികൾ പറഞ്ഞു.

Police launched investigation incident burnt body found i field.

Next TV

Related Stories
Top Stories