( www.truevisionnews.com) പോപ് താരം ടെയ്‌ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ വസതിയുടെ അടുത്ത ബ്ലോക്കുകളിലാണ് മനുഷ്യ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ബുധനാഴ്ച രാവിലെ മനുഷ്യന്റെ കാലിന്റെ അസ്ഥിയായിരിക്കാമെന്ന് കരുതുന്ന ഒരു ഭാഗം ആണ് കണ്ടെത്തിയത്. ഇത് സ്വിഫ്റ്റിന്റെ കടൽത്തീരത്തുള്ള വസതിയുടെ സമീപത്താണ്. അവശിഷ്ടങ്ങൾ റോഡ് ഐലൻഡ് മെഡിക്കൽ എക്സാമിനറുടെ ഓഫീസിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
വെസ്റ്റർലി പോലീസ് ഡിപ്പാർട്ട്മെന്റിന്റെ ഡിറ്റക്ടീവ് വിഭാഗം അന്വേഷണത്തിന്റെ ചുമതല ഏറ്റെടുത്തിട്ടുണ്ടെന്നാണ് വിവരം. മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ, ന്യൂ ഇംഗ്ലണ്ടിൽ ഒരു പരമ്പര കൊലയാളിയെക്കുറിച്ചുള്ള ആശങ്കകൾ മേഖലയെ ബാധിച്ചു കൊണ്ടിരിക്കുന്നു. ഈ സമയത്ത് അസ്വാഭാവികമായി ഒന്നും സംശയിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും, പല പ്രദേശവാസികളും ഇപ്പോഴും ആശങ്കയിലാണ്.
മാർച്ച് ആദ്യം മുതൽ കണക്റ്റിക്കട്ട്, റോഡ് ഐലൻഡ്, മസാച്യുസെറ്റ്സ് എന്നിവിടങ്ങളിൽ നിന്ന് കണ്ടെത്തിയ പതിമൂന്നാമത്തെ മൃതദേഹമാണ് ഇത്. അവയിൽ പലതും സ്ത്രീകളുടേതാണെന്നാണ് വിവരം. ഈ സംഭവങ്ങൾക്കുപിന്നിൽ ഏതെങ്കിലും പരമ്പര കൊലയാളിയാണോയെന്നാണ് പ്രദേശത്ത് ശക്തമായിരിക്കുന്ന അഭ്യൂഹം.
മസാച്യുസെറ്റ്സിൽ അഞ്ച് മൃതദേഹങ്ങളും കണക്റ്റിക്കട്ടിൽ അഞ്ച് മൃതദേഹങ്ങളും ഇപ്പോൾ റോഡ് ഐലൻഡിൽ മൂന്ന് മൃതദേഹങ്ങളും കണ്ടെത്തി. മസാച്യുസെറ്റ്സിലെ ടൗണ്ടൺ എന്ന ചെറുപട്ടണത്തിൽ നിന്നാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്.
taylor swift human remains rhode island news
