ഗുവാഹത്തി: ( www.truevisionnews.com ) അസമിൽ അധ്യാപകൻ ലൈംഗികമായി പിഡീപ്പിച്ചതിനെ തുടർന്ന് രണ്ടു തവണ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. അസമിലെ ടിൻസുകിയ ജില്ലയിലാണ് സംഭവം. ഒൻപതാം വിദ്യാർഥിനിയായ പെൺകുട്ടിയെ കഴിഞ്ഞ മേയിലാണ് അധ്യാപകനായ വികു ഛേത്രി പിഡീപ്പിച്ചത്. തുടർന്ന് പെൺകുട്ടി ജൂണിൽ ആത്മഹത്യയ്ക്കു ശ്രമിച്ചെങ്കിലും ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജൂലൈ 6ന് വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചത്. ഒടുവിൽ പെൺകുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
പീഡനത്തിന് ഇരയായ കാര്യങ്ങൾ വിശദീകരിച്ച് പെൺകുട്ടി എഴുതിയ നാല് പേജുള്ള ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യക്കുറിപ്പിൽ, മറ്റു മൂന്ന് അധ്യാപകർ ചേർന്ന് പ്രതിയായി വികു ഛേത്രിയെ സംരക്ഷിക്കാൻ ശ്രമിച്ചതായും ആരോപിക്കുന്നു. മേയ് 26ന്, ക്ലാസ് കഴിഞ്ഞ് പോകുന്നതിനിടെ ശീതളപാനീയത്തിൽ ഉറക്ക ഗുളികകൾ കലർത്തി നൽകിയാണ് അധ്യാപകനായ വികു പെൺകുട്ടിയെ പീഡിപ്പിച്ചത്.
.gif)

പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയെ തുടർന്ന് ധോല പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. തുടർന്ന് ജൂൺ 11ന് അധ്യാപകൻ അറസ്റ്റിലായി. ഇതിനു പിന്നാലെയാണ് ജൂലൈ 6ന് പെൺകുട്ടി രണ്ടാമതും ആത്മഹത്യക്ക് ശ്രമിച്ചത്. ആത്മഹത്യാ പ്രേരണ കുറ്റത്തിന് അധ്യാപകനെതിരെ ഇരയായ പെൺകുട്ടിയുടെ സഹോദരൻ പരാതി നൽകിയിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് അസമിൽ ഉയരുന്നത്.
Teacher allegedly raped her by mixing sleeping pills in soft drinks; girl who attempted suicide twice succumbs to death
