ഇരിട്ടി : (truevisionnews.com) ഇനി പോത്തിനെ പിടിക്കാൻ ആവൂല. കുതിച്ചു ഉയർന്ന് ഇന്നത്തെ ഇറച്ചിവില. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് 400 രൂപയിൽ വ്യാപാരം നടന്ന പോത്തിറച്ചി 10 ശതമാനം ഉയർന്നത്. ഇത് ഹോട്ടലുകളിലും വലിയ തോതിലുള്ള വിലക്കയറ്റത്തിന് കാരണമാകും.
ഓരോ വർഷവും പോത്തിറച്ചിക്ക് വിലക്കയറ്റാൻ വ്യാപാരികൾ നടത്തുന്ന ഒളിച്ചുകളിയുടെ ഭാഗമാണ് വിലയ്ക്കയറ്റം എന്നാണ് ജനങ്ങൾ പറയുന്നത്. 90 ശതമാനം വ്യാപാരികളും പോത്തിറച്ചിയുടെ വില 440 ആക്കി ഉയർത്തിക്കഴിഞ്ഞു. എന്നാൽ ചുരുക്കം ചില വ്യാപാരികൾ കിലോക്ക് 350 മുതൽ 370 വരെ വ്യാപാരം നടത്തുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം .
.gif)
ഇറച്ചി വ്യാപാര രംഗത്ത് വില നിശ്ചയിക്കാൻ ആരുമില്ലാത്തത് കൊണ്ടാണ് ഇത്തരത്തിൽ മൊത്തക്കച്ചവടക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നത്. പോത്തിറച്ചിക്ക് ഒപ്പം കാളയിറച്ചി കൂട്ടികലർത്തി ഇറച്ചിയിൽ പോലും തട്ടിപ്പ് നടക്കുന്നുണ്ടെന്നും ആക്ഷേപം ഉയരുന്നു.
പോത്തിനെ കിട്ടാനായില്ല ഇനിയും വില വർദ്ധിക്കുമെന്നാണ് ഇറച്ചി വ്യാപാരികൾ പറയുന്നത്. വില വർദ്ധനവിന് പ്രധാന കാരണം കർണ്ണാടക ഉൾപ്പെടയുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലെക്ക് ഇറച്ചിക്ക് ആവിശ്യമായ പോത്തുകളെ എത്തിച്ചിരുന്നത്. എന്നാൽ ഗോവധയുമായി ബന്ധപ്പെട്ട് ചില പ്രശനങ്ങൾ ഉള്ളതിനാൽ പോത്തുകളെ കേരളത്തിലേക്ക് കൊണ്ടു വരാൻ സാധിക്കുന്നില്ല.
ഇതിനെ തുടർന്ന് വ്യാപാരികൾ പാലക്കാട് നിന്ന് മാംസത്തിന് ആവശ്യമായ പോത്തുകളെ ഇറക്കിയിരുന്നത് . എന്നാൽ കഴിഞ്ഞ രണ്ട് മാസമായിട്ട് ഇറച്ചിക്ക് ആവിശ്യമായ പോത്തുകളെ ലഭിക്കുന്നില്ല എന്നാണ് ഇവർ പറയുന്നത്. ഇതോടെ പോത്ത് ഇറച്ചിക്ക് വില കുതിച്ചു കയറുകയായിരുന്നു.
വില വർദ്ധനവ് താങ്ങാൻകഴിയാതെ വരുന്ന കോൾഡ് സ്റ്റോറേജ് അടക്കമുള്ള ചില്ലറ വ്യാപരികൾ ഉൾപ്പെടെ അടച്ചു പുട്ടൽ ഭീക്ഷണിയിലാണ്. ചിലർ ഈ മേഖലയിൽ നിന്ന് പിൻമാറി മറ്റ് തൊഴിൽ തേടി പോകുന്ന അവസ്ഥയിലാണ്. വില കയറ്റം കാറ്ററിംഗ് മേഖലയിലും കനത്ത തിരിച്ചടി സൃഷ്ടിക്കുന്നു.
Huge jump buffalo meat prices
