മലപ്പുറം : (truevisionnews.com) കോഴിക്കച്ചവടക്കാർ അനിശ്ചിതകാലസമരത്തിലേക്ക് ... കോഴിമാലിന്യം കൊണ്ടുപോയിരുന്ന റെന്ററിങ് പ്ലാന്റുകാര്‍ മാലിന്യത്തിന് ഉയര്‍ന്ന തുക ഈടാക്കുന്നതിനാല്‍ പ്രശ്നം പരിഹരിക്കുന്നതുവരെ ചൊവ്വാഴ്ചമുതല്‍ ജില്ലയിലെ കോഴിക്കച്ച വടക്കാര്‍ ചില്ലറവ്യാപാരം നിര്‍ത്തിവെക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒന്‍പതുമാസം മുന്‍പ് മാലിന്യം ഇനി സൗജന്യമായി സ്വീകരിക്കാന്‍ കഴിയില്ലെന്നും ടിപ്പിങ് ഫീസായി കിലോയ്ക്ക് അഞ്ചുരൂപ നല്‍കണമെന്നും റെന്ററിങ് പ്ലാന്റുകാര്‍ ആവശ്യപ്പെട്ടിരുന്നു. കളക്ടര്‍ ചെയര്‍മാനായ ഡിഎല്‍എഫ്എംസി കമ്മിറ്റി ഇതു ചര്‍ച്ചചെയ്ത് അംഗീകരിക്കുകയുംചെയ്തു.
.gif)
എന്നാല്‍ ഈ തീരുമാനത്തെ അട്ടിമറിച്ചുകൊണ്ട് കഴിഞ്ഞയാഴ്ച ഈ ഫീസ് പത്തുരൂപയാക്കിയെന്നറിയിക്കുന്ന നോട്ടീസ് അവര്‍ പ്രചരിപ്പിച്ചതായി കോഴിവ്യാപാരികള്‍ ആരോപിച്ചു. മാത്രമല്ല, ഏഴുരൂപയെങ്കിലും നല്‍കിയാലേ മാലിന്യം സ്വീകരിക്കൂ എന്ന നിലപാടാണ് അവര്‍ എടുത്തിട്ടുള്ളത്. ഇതു നിര്‍ബന്ധമായി വാങ്ങാനും തുടങ്ങി.
ഇതിനെതിരേ കോഴിവ്യാപാര സംഘടനകള്‍ കളക്ടര്‍ക്കും ജില്ലാ ശുചിത്വമിഷനും പരാതി നല്‍കി. വര്‍ധിപ്പിച്ച ഫീസ് പിന്‍വലിക്കണമെന്നും മാലിന്യം കൊണ്ടുപോകണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും അതു നടപ്പാക്കാതിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് കച്ചവടം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കുന്നതെന്നും വ്യാപാരികള്‍ അറിയിച്ചു. മാത്രമല്ല, വാങ്ങുന്ന ഫീസിന് ഇതുവരെ കമ്പനികള്‍ രസീത് നല്‍കിയിട്ടില്ല. മറ്റു ജില്ലകളില്‍നിന്ന് മാലിന്യം സ്വീകരിക്കാന്‍ പാടില്ലെന്നിരിക്കെ ലോഡുകണക്കിന് മാലിന്യം വരുന്നുണ്ടെന്നും വ്യാപാരികള്‍ ആരോപിച്ചു.
Chicken vendors Malappuram district go indefinite strike
