കോഴിക്കോട് കുറ്റിച്ചിറ കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ കുട്ടി മുങ്ങി മരിച്ചു

കോഴിക്കോട് കുറ്റിച്ചിറ കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ കുട്ടി മുങ്ങി മരിച്ചു
Jul 13, 2025 10:46 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com  കോഴിക്കോട് കുറ്റിച്ചിറ കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ കുട്ടി മുങ്ങി മരിച്ചു. പതിനേഴുവയസുകാരനായ പയ്യാനക്കൽ കപ്പക്കൽ സ്വദേശി ഹിയയാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.ഫയർ ഫോഴ്സ് എത്തി കുട്ടിയെ ബീച്ച് ആശുപത്രിയിലേക്ക് മാറിയറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നീന്തൽ പരിശീലനത്തിന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ആരോപണം . നീന്താന്‍ അറിയുന്ന കുട്ടിയാണ് അപകടത്തില്‍പ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കുളത്തില്‍ നീന്താന്‍ എത്തുന്നുണ്ട്. എന്നാല്‍ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഇവിടെ ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മറ്റൊരു സംഭവത്തിൽ  തിരുവനന്തപുരം നെടുമങ്ങാട് - വേങ്കവിള നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ആരോമൽ (13), ഷിനിൽ (14) എന്നിവരാണ് മരിച്ചത്. കൂശർകോട് സ്വദേശികളാണ് ഇരുവരും. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിക്കാണ് അപകടം ഉണ്ടായത്.

ആനാട് ഗ്രാമപഞ്ചായത്തിന്‍റെ നീന്തൽ പരിശീലന കുളത്തിലാണ് അപകടം ഉണ്ടായത്. രാവിലെയും വൈകിട്ടുമാണ് ഇവിടെ നീന്തൽ പരിശീലനം നടത്തുക. എന്നാല്‍ ഉച്ചയോടെ കുട്ടികളെത്തി കുളത്തില്‍ ഇറങ്ങുകയുമായിരുന്നു. ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.

ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടികൾ മതിൽ ചാടിയാണ് നീന്തൽ കുളത്തിലെത്തിയതെന്ന് ​​ജില്ലാ പഞ്ചായത്ത് മുൻ അം​ഗം ആനാട് ജയൻ പ്രതികരിച്ചു.

മുങ്ങിമരണം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
കുട്ടികളുടെ സുരക്ഷ:
  • തുടർച്ചയായ ശ്രദ്ധ: കുളിക്കുന്ന സ്ഥലങ്ങളിലോ, പുഴകളിലോ, കുളങ്ങളിലോ, നീന്തൽക്കുളങ്ങളിലോ, അല്ലെങ്കിൽ വീടിനടുത്ത് കെട്ടിക്കിടക്കുന്ന വെള്ളത്തിനടുത്തോ കുട്ടികളെ ഒരു നിമിഷം പോലും ശ്രദ്ധയില്ലാതെ വിടരുത്. മുതിർന്നവരുടെ നേരിട്ടുള്ള മേൽനോട്ടം എപ്പോഴും ഉണ്ടായിരിക്കണം.
  • സുരക്ഷാ വേലികൾ: കിണറുകൾ, കുളങ്ങൾ, വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ എന്നിവയ്ക്ക് ചുറ്റും സുരക്ഷാ വേലികളോ മൂടിയോ ഉറപ്പാക്കുക.
  • പാചകപാത്രങ്ങൾ: വീടിനകത്ത്, കുളിമുറിയിലെ ബക്കറ്റുകളിലോ, പാചക പാത്രങ്ങളിലോ ഉള്ള വെള്ളത്തിൽ പോലും ചെറിയ കുട്ടികൾക്ക് അപകടം സംഭവിക്കാം. ഇവയിൽ വെള്ളം നിറച്ച് വെക്കുന്നത് ഒഴിവാക്കുകയോ കുട്ടികൾക്ക് എത്താത്ത രീതിയിൽ വെക്കുകയോ ചെയ്യുക.
  • നീന്തൽ പഠിപ്പിക്കുക: കഴിവുള്ള പ്രായത്തിൽ കുട്ടികളെ നീന്താൻ പഠിപ്പിക്കുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കും.
ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ:
  • ഒറ്റയ്ക്ക് ഇറങ്ങരുത്: പുഴകളിലോ, കുളങ്ങളിലോ, കടലിലോ, നീന്തൽക്കുളങ്ങളിലോ ഒറ്റയ്ക്ക് ഇറങ്ങരുത്. മറ്റൊരാളുടെ കൂടെ മാത്രം പോകുക.
  • ഒഴുക്ക് ശ്രദ്ധിക്കുക: പുഴകളിലും തോടുകളിലും ശക്തമായ ഒഴുക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് മഴക്കാലത്ത് വെള്ളം കൂടുമ്പോൾ ഒഴുക്ക് ശ്രദ്ധിക്കണം.
  • ആഴം ശ്രദ്ധിക്കുക: ജലാശയങ്ങളുടെ ആഴം മുൻകൂട്ടി മനസ്സിലാക്കാതെ ഇറങ്ങരുത്. ഒരുപോലെ തോന്നുന്ന സ്ഥലങ്ങളിൽ പോലും ആഴത്തിൽ വ്യത്യാസമുണ്ടാവാം.
  • വെള്ളം കലങ്ങിയ അവസ്ഥ: വെള്ളം കലങ്ങിയതാണെങ്കിൽ ആഴവും അടിത്തട്ടിലെ സാഹചര്യങ്ങളും വ്യക്തമല്ലാത്തതിനാൽ ഇറങ്ങുന്നത് ഒഴിവാക്കുക.
  • കാലിൽ കുടുങ്ങാൻ സാധ്യതയുള്ളവ: വെള്ളത്തിനടിയിൽ കാൽ കുടുങ്ങാൻ സാധ്യതയുള്ള മരച്ചില്ലകളോ, ചതുപ്പുനിലങ്ങളോ ഉണ്ടോ എന്ന് ശ്രദ്ധിക്കുക.
മഴക്കാലത്തെ പ്രത്യേക ശ്രദ്ധ:
  • മഴക്കാലത്ത് പുഴകളും തോടുകളും കുളങ്ങളും പെട്ടെന്ന് നിറഞ്ഞ് കവിയാനും ശക്തമായ ഒഴുക്കുണ്ടാകാനും സാധ്യതയുണ്ട്. ഈ സമയത്ത് ജലാശയങ്ങളിൽ ഇറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കുക.
  • വെള്ളം കയറിയ റോഡുകളിലൂടെയും നടപ്പാതകളിലൂടെയും ശ്രദ്ധിച്ച് മാത്രം പോകുക. വെള്ളത്തിനടിയിൽ അഴുക്കുചാലുകളോ, തുറന്ന മാൻഹോളുകളോ ഉണ്ടാവാം.
മദ്യപാനം/മറ്റുവസ്തുക്കളുടെ ഉപയോഗം:
  • മദ്യപിച്ചോ മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചോ ഒരു കാരണവശാലും വെള്ളത്തിൽ ഇറങ്ങരുത്. ഇത് കാഴ്ചയെയും വിവേകത്തെയും ബാധിക്കുകയും അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
  • സുരക്ഷാ ഉപകരണങ്ങൾ: ബോട്ടിലോ വള്ളത്തിലോ യാത്ര ചെയ്യുമ്പോൾ ലൈഫ് ജാക്കറ്റുകൾ ധരിക്കുന്നത് നിർബന്ധമാക്കുക. മീൻ പിടിക്കാൻ പോകുമ്പോഴും മറ്റ് ജലയാത്രകളിലും സുരക്ഷാ ഉപകരണങ്ങൾ കരുതുക.
അടിയന്തര സാഹചര്യങ്ങളിൽ:
  • ഒരാൾ വെള്ളത്തിൽ മുങ്ങുന്നത് കണ്ടാൽ, ഉടൻതന്നെ ഉച്ചത്തിൽ വിളിച്ച് സഹായം തേടുക.
  • നീന്താൻ അറിയാമെങ്കിൽ പോലും, ഒരു മുങ്ങിക്കൊണ്ടിരിക്കുന്ന വ്യക്തിയെ രക്ഷിക്കാൻ നേരിട്ട് ചാടുന്നത് പരിശീലനം ലഭിച്ചവർക്ക് മാത്രമേ ചെയ്യാൻ പാടുള്ളൂ. അല്ലാത്തപക്ഷം രണ്ടുപേർക്കും അപകടം സംഭവിക്കാം. ഒരു വടിയോ, കയറോ, ടവ്വലോ, ലൈഫ് ജാക്കറ്റോ പോലുള്ള നീന്തുന്ന വസ്തുക്കളോ എറിഞ്ഞുകൊടുത്ത് രക്ഷിക്കാൻ ശ്രമിക്കുക. ഉടൻതന്നെ വൈദ്യസഹായം തേടുക: മുങ്ങിയ വ്യക്തിയെ പുറത്തെടുത്താൽ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുക. ആവശ്യമെങ്കിൽ സിപിആർ (CPR) നൽകാൻ അറിയുന്നവർക്ക് അത് ചെയ്യാം.

Child drowns while practicing swimming in Kuttichira pond Kozhikode

Next TV

Related Stories
കണ്ണൂർ കുഞ്ഞിമംഗലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

Jul 13, 2025 08:16 PM

കണ്ണൂർ കുഞ്ഞിമംഗലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

കണ്ണൂർ കുഞ്ഞിമംഗലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍...

Read More >>
നിപ മരണം; പാലക്കാട്ടെ  57-കാരന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി, പട്ടികയിലുള്ളത് 46 പേർ

Jul 13, 2025 07:57 PM

നിപ മരണം; പാലക്കാട്ടെ 57-കാരന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി, പട്ടികയിലുള്ളത് 46 പേർ

പാലക്കാട്ടെ 57-കാരന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി, പട്ടികയിലുള്ളത് 46...

Read More >>
നിയന്ത്രണം വിട്ട ഇന്നോവ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി, അപകടത്തിൽപ്പെട്ടത് അഞ്ച് വാഹനങ്ങൾ; ആറ് പേർക്ക് പരിക്ക്

Jul 13, 2025 07:34 PM

നിയന്ത്രണം വിട്ട ഇന്നോവ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി, അപകടത്തിൽപ്പെട്ടത് അഞ്ച് വാഹനങ്ങൾ; ആറ് പേർക്ക് പരിക്ക്

അയ്യങ്കാവിൽ മൂന്നു കാറും ഒരു ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച്...

Read More >>
 ഒന്നര കോടി രൂപ കവര്‍ച്ച നടത്തി മുങ്ങി; ആറംഗ സംഘം വയനാട്ടില്‍ പിടിയിൽ

Jul 13, 2025 06:42 PM

ഒന്നര കോടി രൂപ കവര്‍ച്ച നടത്തി മുങ്ങി; ആറംഗ സംഘം വയനാട്ടില്‍ പിടിയിൽ

ഒന്നര കോടി രൂപ കവര്‍ച്ച നടത്തി മുങ്ങി; ആറംഗ സംഘം വയനാട്ടില്‍...

Read More >>
'ധൈര്യമുണ്ടെങ്കില്‍ പൊട്ടിക്കൂ എന്ന് വെല്ലുവിളിച്ചു... പടക്കം വാങ്ങിയതും സിപിഐഎം നേതാക്കള്‍’; ആരോപണവുമായി ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പടക്കമെറിഞ്ഞ അഷ്‌റഫ്

Jul 13, 2025 06:18 PM

'ധൈര്യമുണ്ടെങ്കില്‍ പൊട്ടിക്കൂ എന്ന് വെല്ലുവിളിച്ചു... പടക്കം വാങ്ങിയതും സിപിഐഎം നേതാക്കള്‍’; ആരോപണവുമായി ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പടക്കമെറിഞ്ഞ അഷ്‌റഫ്

'ധൈര്യമുണ്ടെങ്കില്‍ പൊട്ടിക്കൂ എന്ന് വെല്ലുവിളിച്ചു... പടക്കം വാങ്ങിയതും സിപിഐഎം നേതാക്കള്‍’; ആരോപണവുമായി ഏരിയ കമ്മിറ്റി ഓഫിസിലേക്ക്...

Read More >>
Top Stories










//Truevisionall