മാതാപിതാക്കൾ കണ്ടത് രക്തത്തിൽക്കുളിച്ച മകളെ, യുവതിയെ സഹോദരൻ അടിച്ച് കൊന്ന സംഭവം; അന്വേഷണം, അത്യന്തം ദുരൂഹത!

മാതാപിതാക്കൾ കണ്ടത് രക്തത്തിൽക്കുളിച്ച മകളെ, യുവതിയെ സഹോദരൻ അടിച്ച് കൊന്ന സംഭവം; അന്വേഷണം, അത്യന്തം ദുരൂഹത!
Jun 22, 2025 08:55 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ച് കൊന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ് . സഹോദരൻ ഷംഷാദിന്റെ മദ്യപാനം ചോദ്യംചെയ്തതാണ് ഷഹീന കൊല്ലപ്പെടാൻ കാരണമെന്ന് നിഗമനമുണ്ടെങ്കിലും പോലീസ് പൂർണമായും അതു വിശ്വസിച്ചിട്ടില്ല. ഇരുവരും തമ്മിൽ വഴക്കുണ്ടായതു രാവിലെയാണെന്നും സുഹൃത്ത് വൈശാഖ് അപ്പാർട്‌മെന്റിലെത്തിയത് ഉച്ചയ്ക്കാണെന്നും വിവരമുള്ളതിനാൽ കൊലയ്ക്കു പിന്നിൽ മറ്റെന്തോ കാരണമാണെന്നാണു കണക്കുകൂട്ടൽ.

ആറു മാസമായി ഭർത്താവുമായി അകന്നു താമസിക്കുകയാണ് ഷഹീന. ശാസ്താംകോട്ട സ്വദേശിയാണ് ഭർത്താവ്. മക്കളും ഇയാൾക്കൊപ്പമാണ് താമസം. സഹോദരന്റെ ചികിത്സയ്ക്കായി മണ്ണന്തലയിൽ അയാൾക്കൊപ്പം വീടെടുത്തു താമസിക്കുകയായിരുന്നു ഷഹീന. രാവിലെ ഇരുവരും തമ്മിൽ വഴക്കുണ്ടായതായി മാതാപിതാക്കൾക്കു വിവരം ലഭിച്ചെന്നാണു സൂചന. അതറിഞ്ഞാണ് മുഹമ്മദ് ഷഫീഖും സെലീനയും വൈകീട്ട് മണ്ണന്തലയിലെത്തിയത്.

രക്തത്തിൽക്കുളിച്ചു കിടക്കുന്ന മകളെക്കണ്ട്‌ പരിഭ്രാന്തരായ മാതാപിതാക്കളെ വീട്ടിൽ കയറ്റാൻ ഷംഷാദ് അനുവദിച്ചില്ല. അവരുടെ ഫോണും പിടിച്ചുവാങ്ങി. തുടർന്ന്, പുറത്തേക്കോടി സമീപവാസികളെ അറിയിച്ചശേഷം അവരിൽനിന്ന്‌ ഫോൺ വാങ്ങി ആദ്യം ആംബുലൻസ് വിളിക്കുകയായിരുന്നു. പിന്നീട്, പോലീസിനെയും വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോൾ ഷഹീനയ്ക്കു ജീവനുണ്ടായിരുന്നില്ല. മദ്യലഹരിയിലായിരുന്ന ഷംഷാദിനെയും വൈശാഖിനെയും ഉടൻ പോലീസ് പിടികൂടി.

സഹോദരിയുടെ സൗഹൃദം ഷംഷാദ് ചോദ്യംചെയ്തതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പറയപ്പെടുന്നു. സംഭവത്തിൽ വൈശാഖിന്റെ പങ്കിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. സഹോദരിയെ കൊലപ്പെടുത്തിയതായി അറിയിച്ച് ഷംഷാദ് ഉച്ചയോടെ വൈശാഖിനെ വീട്ടിൽ വിളിച്ചുവരുത്തിയതാണെന്നും വിവരമുണ്ട്.

വിവരമറിഞ്ഞ് വൈശാെഖത്തിയശേഷം പിന്നീടെന്തു സംഭവിച്ചു എന്നതിനെക്കുറിച്ചും വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഉച്ചയ്ക്ക്‌ കൊലപാതകം നടന്നെങ്കിൽ, വൈകീട്ട് മാതാപിതാക്കൾ വരുമ്പോൾ മാത്രമാണ് പുറത്തറിയുന്നത്. ഷംഷാദും വൈശാഖുമാവട്ടെ, മദ്യലഹരിയിൽ തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു. സമീപപ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. എല്ലാവരുടെയും ഫോൺവിവരങ്ങളും ശേഖരിച്ചുവരുന്നു.




Investigation underway case woman beaten death her brother Mannanthala

Next TV

Related Stories
ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസ്; കോഴിക്കോട് ഉള്ളിയേരി സ്വദേശി അറസ്റ്റിൽ

Jun 22, 2025 04:33 PM

ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസ്; കോഴിക്കോട് ഉള്ളിയേരി സ്വദേശി അറസ്റ്റിൽ

ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസില്‍ പൊലീസ് അറസ്റ്റ്....

Read More >>
കല്ലാറിൽ നിന്ന് റോഡിലേക്ക് കുതിച്ചെത്തി കടുവ; കണ്ടത് പട്രോളിങ്ങിനു പോയ പൊലീസ് ഉദ്യോഗസ്ഥർ

Jun 22, 2025 03:33 PM

കല്ലാറിൽ നിന്ന് റോഡിലേക്ക് കുതിച്ചെത്തി കടുവ; കണ്ടത് പട്രോളിങ്ങിനു പോയ പൊലീസ് ഉദ്യോഗസ്ഥർ

രാത്രികാല പട്രോളിങ്ങിനു പോയ പൊലീസുകാർ വനഭാഗത്തെ റോഡിൽ കടുവയെ...

Read More >>
വടകരയിൽ നിന്നും കൊയിലാണ്ടിക്കും പേരാമ്പ്രയ്ക്കും നാളെ ബസുണ്ടാവില്ല; സൂചനാ പണിമുടക്കുമായി ബസ് ജീവനക്കാര്‍

Jun 22, 2025 02:12 PM

വടകരയിൽ നിന്നും കൊയിലാണ്ടിക്കും പേരാമ്പ്രയ്ക്കും നാളെ ബസുണ്ടാവില്ല; സൂചനാ പണിമുടക്കുമായി ബസ് ജീവനക്കാര്‍

വടകരയിലെ രണ്ട് റൂട്ടിലേക്കുള്ള സ്വകാര്യ ബസുകൾ നാളെ സൂചന പണിമുടക്ക്...

Read More >>
Top Stories










Entertainment News