തിരുവനന്തപുരം: (www.truevisionnews.com) എല്ലാ ജില്ലകളിലും ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ മുതൽ മഴയുടെ തീവ്രത കുറയും. ഇന്ന് നാല് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് ഉള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ അലേര്‍ട്ട് ആണ്.
നാളെ സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേര്‍ട്ടുള്ളത്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ബുധനാഴ്ച മുതല്‍ മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.
.gif)

ബുധനാഴ്ച റെഡ്, ഓറഞ്ച് അലേര്‍ട്ടുകളില്ല. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മാത്രമാണുള്ളത്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴ മുന്നറിയിപ്പില്ല.
കനത്ത മഴയെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ നാശനഷ്ടം സംഭവിച്ചു. കനത്ത മഴയിലും കാറ്റിലും കോഴിക്കോട് കൊയിലാണ്ടിയില്‍ വീട് തകര്‍ന്നു. ബഷീര്‍ എന്നയാളുടെ വീടാണ് ഭാഗികമായി തകര്‍ന്നത്. ആര്‍ക്കും പരിക്കില്ല. ശക്തമായ മഴയില്‍ കാസര്‍കോട് നീലേശ്വരത്ത് അറുപത് വീടുകളില്‍ വെള്ളം കയറി. നീലേശ്വരം പൊടോതുരുത്തിയിലാണ് വെള്ളം കയറിയത്. മൂന്ന് വീട്ടുകാരെ ക്യാമ്പുകളില്‍ പാര്‍പ്പിച്ചു. ഇടുക്കി വെള്ളയാംകുടിയില്‍ ശക്തമായ കാറ്റില്‍ മരം വീണ് വീട് തകര്‍ന്നു.
വെള്ളയാംകുടി സ്വദേശിനി ലിസിയുടെ വീടിന്റെ മുകളിലാണ് പ്ലാവ് വീണത്. കണ്ണൂര്‍ പന്നിയൂരില്‍ വീടിന് മുകളില്‍ തെങ്ങ് വീണ് നാലുപേര്‍ക്ക് പരിക്ക് പറ്റി. പന്നിയൂര്‍ കൂവങ്കുന്നില്‍ പുഞ്ചയില്‍ ജെയിംസിന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്. പരിക്കേറ്റവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ കൊളച്ചേരിയില്‍ ശക്തമായ മഴയില്‍ മതിലിടിഞ്ഞ് വീണു. കൊളച്ചേരി സ്വദേശിനി സരോജിനി കോക്കമണിയുടെ വീടിന്റെ മതിലാണ് ഇടിഞ്ഞത്. വീടിന് ചെറിയ വിള്ളലും സംഭവിച്ചു.
Extreme caution required four districts including Kozhikode and Kannur Warning possibility heavy rain
