കോഴിക്കോട് : (truevisionnews.com) സമസ്‌ത വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന പി എം എ സലാമിനെ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് നീക്കണമൈന്ന് സമസ്‌ത മുശാവറ അംഗം ഉമർ ഫൈസി മുക്കം.
ഇക്കാര്യത്തിൽ മുസ്ലീംലീഗ് വലിയ തെറ്റാണ് ചെയ്യുന്നത്. സി എച്ച് മുഹമ്മദ് കോയയും കൊരമ്പയിൽ അഹമ്മദ് ഹാജിയും ഇരുന്ന കസേരയാണത്.
അവിടെയിരുന്ന് സലാം കൂടെ നിൽക്കുന്ന സമസ്‌തയെ പുച്‌ഛിക്കുന്നത് വേദനാജനകമാണ്. ഇതിൽ ലീഗ് തിരുത്തൽ ഉണ്ടാക്കിയിട്ടില്ല.
അത് ഉണ്ടായില്ലെങ്കിൽ സമുദായത്തിനും ലീഗിനും സമസ്‌തയ്‌ക്കും ദോഷം ചെയ്യുമെന്ന് ലീഗ് നേതൃത്വം മനസിലാക്കണമെന്നും ഒരു സ്വകാര്യവാർത്താചാനലിനോട് അദ്ദേഹം പറഞ്ഞു. തിരുത്തേണ്ടത് ലീഗാണ്.
അടുത്തകാലത്ത് മുസ്ലീംലീഗിൽ നിന്നാണ് സമസ്‌തക്കെതിരായ ചില നിലപാടുകൾ ഉണ്ടായത്. ഇക്കാര്യത്തിൽ ചില തുറന്നുപറച്ചിൽ നടത്തിയിട്ടുണ്ട്. സമസ്‌തയിലേയും ലീഗിലേയും പലരും പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നാണ് പറയുന്നത്.
അങ്ങിനെ പ്രശ്‌നങ്ങളില്ലെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല എന്നതാണ് എന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. എം വി ജയരാജൻ വീട്ടിലെത്തി തന്നെ കണ്ടത് സ്ഥാനാർഥി എന്ന നിലയിൽ നന്ദി പറയാനാണ്.
തെരഞ്ഞെടുപ്പിന് മുമ്പ് കാണാൻ സൗകര്യപ്പെടാത്തിനാണ് സന്ദർശനം വൈകിയതെന്ന് ജയരാജൻ പറഞ്ഞതായും ഫൈസി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
#PMASalam #remove #league #leadership - #UmarFaiziMukkam