ഷില്ലോങ്: (truevisionnews.com) മേഘാലയയില്‍ പെണ്‍കുട്ടിയെ ബലാത്സംഗംചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് രണ്ടുപേരെ തല്ലിക്കൊന്നു.
ശനിയാഴ്ചയാണ് നോങ്തില്ലേ ഗ്രാമത്തില്‍ ആള്‍ക്കൂട്ടം രണ്ടുപേരെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. 17-കാരിയെ വീട്ടില്‍ക്കയറി ആക്രമിക്കുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് രണ്ട് യുവാക്കളെ നാട്ടുകാര്‍ പിടികൂടിയത്.
ഇരുവരും വീട്ടില്‍ അതിക്രമിച്ചുകയറി കത്തികൊണ്ട് പെണ്‍കുട്ടിയെ ആക്രമിച്ചെന്നും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് നാട്ടുകാരുടെ ആരോപണം.
പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് ഇരുവരെയും പിടികൂടിയത്. പിന്നാലെ നാട്ടുകാരായ 1500-ഓളം പേർ തടിച്ചുകൂടി.
തുടര്‍ന്ന് രണ്ടുപേരെയും നാട്ടുകാര്‍ സമീപത്തെ കമ്മ്യൂണിറ്റി ഹാളിലെത്തിച്ചു. ഇവിടെവെച്ച് ഇരുവരെയും ക്രൂരമായി മര്‍ദിച്ചെന്നാണ് പോലീസ് പറയുന്നത്.
വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും രണ്ട് യുവാക്കളെയും കസ്റ്റഡിയിലെടുക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല.
തുടര്‍ന്ന് സാമുദായിക നേതാക്കളുമായി പോലീസ് ചര്‍ച്ചയാരംഭിച്ചു. ഇതിനിടെ പുറത്തുണ്ടായിരുന്ന ജനക്കൂട്ടം ഹാളിനകത്തേക്ക് ഇരച്ചുകയറുകയും യുവാക്കളെ വീണ്ടും മര്‍ദിക്കുകയുമായിരുന്നു.
മാരകമായി പരിക്കേറ്റ രണ്ടുപേരെയും പോലീസ് സംഘം പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു.
#mob #beat #youths #who #tried #rape #minorgirl