കണ്ണൂർ : (truevisionnews.com) മകന്റെ ഫോണിലൂടെ ഇപി ജയരാജൻ തന്നെ ബന്ധപ്പെട്ടുവെന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ആരോപണം നിഷേധിച്ച് ഇപി ജയരാജന്റെ മകൻ.
ശോഭ സുരേന്ദ്രൻ എറണാകുളത്തെ വിവാഹ വീട്ടിൽ വച്ച് തന്നെ പരിചയപ്പെട്ടിരുന്നു. ഫോൺ നമ്പർ ചോദിച്ചുവാങ്ങിയത് ശോഭയാണ്. ഒന്നുരണ്ട് തവണ ഇങ്ങോട്ട് വിളിച്ചു.
പക്ഷേ ഞാൻ ഫോൺ എടുത്തില്ല. തന്നെ വിവാദങ്ങളിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും ജിജിന്ത് രാജ് പ്രതികരിച്ചു.
ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് മകന്റെ ഫോണിലൂടെ ഇ പി ജയരാജൻ തന്നെ ബന്ധപ്പെട്ടുവെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ആരോപണം.
പ്ലീസ് നോട്ട് മൈ നമ്പറെന്ന് ആദ്യം വാട്ആപ്പിൽ മെസ്സേജ് അയച്ചുവെന്നും ശോഭ പറയുന്നു. എന്നാൽ ഇപി ജയരാജനും മകനും ഈ വാദം പൂർണമായും തളളുകയാണ്.
#epjayarajan #son #denied #Shobha's #allegation #responded #he #not #pickup #phonecall